Friday, April 6, 2012


സ്രഷ്ട്ടികളില്‍ ആശ്രയിച്ചു
സ്രഷ്ട്ടാവിനെ  ഞാന്‍ മറന്നു പോയി
തന്നതിനെ ഞാന്‍ ജീവനായ് കണ്ടു
ജീവന്‍ തന്നവനെ മറന്നുപോയി

          ജീവനായ് സ്നേഹിക്കുന്നവനെ വെറുത്തു
          ജീവനെപ്പോലും നശിപ്പിക്കുന്നവനെ
          ഞാന്‍ സ്നേഹിച്ചു പോയി
          കണ്മണി പോലെ സ്നേഹിക്കുന്നവനെ കാണാതെ
          കണ്ണിലെ കരടായ് മിഴിനീര്‍ പൊഴിച്ചു

ഉള്ളം കയ്യില്‍ പേര് എഴുതിയവനെ
ഉള്ളം കൊടുത്തും ഉള്ളത് കൊടുത്തും
സ്നേഹിക്കാന്‍ പറഞ്ഞവനെ
യുക്തിയും ബുദ്ധിയും കൊണ്ട് തള്ളികളഞ്ഞു

             ഓരോ ശ്വാസത്തിലും
            ഓരോ നിമിഷത്തിലും
            നീ എന്റെ കൂടെയുള്ളപ്പോഴും
            ഒരിക്കലും അറിയാതെ പോയി ഞാന്‍
വയലിലെ പുല്ലുപോല്‍  വാടുന്ന എന്നെ
സ്നേഹതണല്‍ നല്‍കി  
ജീവജലം നല്‍കി
പരിപാലിക്കുന്നു നീ

            ലില്ലിപൂവിനേപോല്‍  അണിയിചെന്നെ
            വാല്‍സല്യതാല്‍ മാറോട്‌ണയ്ക്കുന്നു
            സ്നേഹ ചുംബനം നല്‍കി
            ആശ്വസിപ്പിക്കുന്നു

വഴിതെറ്റി ഞാന്‍ നിന്നെ വിട്ടകലുമ്പോഴും
കാരുണ്യം തുളുമ്പും മിഴികളുമായ്‌
എന്റെ വഴിയില്‍ നീ
എന്നെ കാത്തുനിന്നു

             പിരിയാത്ത സ്നേഹിതനായ്  കൂടെ വന്നു
             അമ്മയെപോല്‍ ഓമനിച്ചു
             അപ്പനെപ്പോല്‍ വാല്‍സല്യമെകി
             വേദനയുടെ വേലിയേറ്റങ്ങളെ
            ശാസിച്ചു ശാന്തമാക്കുന്നു 

                                                            മിനി പുതുശ്ശേരി  

No comments: