Friday, July 27, 2012

കുഞ്ഞികവിതകള്‍ ...!!

സ്നേഹമഴയില്‍ നനഞ്ഞു
നാം ഒന്നായ്
ഒരു കുടക്കീഴില്‍
ഒന്നായ് അടിവെച്ചു
പോയിരുന്നോര കുട്ടിക്കാലം
ഓര്‍മ്മയില്‍ ഇന്നും കൊതിക്കുന്ന
നമ്മുടെ ബാല്യകാലം

******************************


മഴവെള്ളത്തില്‍ കടലാസ്സു
തോണിയുണ്ടാക്കി
ഒന്നിന് പുറകെ ഒന്നായ് ഒഴുക്കി
ഓളത്തില്‍ ചാഞ്ചാടി തോണി
അലയുമ്പോള്‍
മനസ്സിലും ഉയരുന്നു
ഭയത്തിന്റെ അലകളും
അലകളടിച്ചു തോണി തകരുമ്പോള്‍
പിണങ്ങിയോടിയ തോഴനല്ലേ


************************************************

സ്നേഹതോണി തുഴഞ്ഞു
സ്നേഹതീരമണയാന്‍
സ്നേഹിതനായ് നീയും പോരു

**********************************

അറിയപെടത്തൊരു
സ്നേഹത്തിന്‍ ലോകത്ത്
നാട്ടുകാര്‍ നമ്മള്‍
തമ്മില്‍ കാണാത്ത
വീട്ടുകാര്‍ നമ്മള്‍
കയ്യെത്തും ദൂരത്ത്
കാണാമറയത്ത്
കാത്തിരിക്കുന്നു
ആരൊക്കെയോ നമ്മളെ

*******************************

പൊഴിയുന്ന മഴയിലെ
സ്നേഹ സംഗീതം പോല്‍
ഇലകളില്‍ വീഴുന്ന
മഴയുടെ താളം പോല്‍
ആത്മാവില്‍ പെയ്യുന്ന
തുലാവര്‍ഷ മഴപോലെ
വേനല്‍ മഴപോലെ
കുളിരായ് പെയ്യുന്നു ....
കവിതപോല്‍
എന്റെ മനസ്സും

********************************`
ഇന്നാണ് സത്യം
ഇപ്പോഴാണ് സത്യം
നാളേ നാം എന്താനെന്നാരരിയുന്നു

******************************

ബലിയാണ് താനെന്നറിയാതെ
ബലിയ്ക്കായ് മലകയറുന്ന
ബലി വസ്തു പോലെ
സ്വയം ബലിയാകുവാന്‍
ക്ഷണിക്കപ്പെട്ടവര്‍ നമ്മളും

****************************

കരിങ്കല്ലുപോല്‍ കഠിനമാം
മനസ്സിനെ പൂ പോല്‍ നീ
മൃദുലമാക്കിടണം .....
സ്നേഹത്തില്‍ തേനതില്‍
നിറചീടണം .
******************************************

പൂ പോലെ എന്റെ പുണ്യമായ്
നീ വിരിയേണം
മാനം തൊട്ടു നീ എന്റെ
നന്മയായ് വളരേണം
ആകാശഗോളങ്ങള്‍ക്കപ്പുറം നീ
എന്റെ സ്നേഹമായ് ഉയരേണം

**********************************

കവിതപോല്‍ ഒരു വരി കുറിക്കു
മനസ്സിനെ നീ വഴി തിരിക്കു
ഭാരങ്ങളെല്ലാം ഇറക്കി വയ്ക്കു
സന്തോഷത്താല്‍ നീ നിറയും

****************************

മാലാഖമാരുടെ ലോകത്ത്
പോകാന്‍ മനസ്സിലൊരായിരം
മോഹമുദിച്ചു..
ആകാശ ദൂരത്തു
കണ്ണും നട്ടു ഞാന്‍
മാലാഖയെ കാണാന്‍
കാത്തിരുന്നു...
ചാരെയിരുന്നു പുഞ്ചിരിതൂകുന്ന
കുഞ്ഞിന്റെ കണ്ണില്‍ കണ്ടു ഞാന്‍
കുഞ്ഞിചിറകുള്ള മാലാഖയെ

******************************

ഭൂമിയില്‍ പിറക്കാന്‍ ആശിച്ചൊരു കുഞ്ഞുമാലാഖ
ഒരമ്മതന്‍ ഉദരത്തില്‍
വന്നു ജനിച്ചു
കശാപ്പുശാലയായ് മാറിയ
ഉദരതിലാ മാലഖകുഞ്ഞു
നാല്പത്തിയാറു കഷണമായി
ആശകള്‍ ബാക്കിയാക്കി
ചോരചിന്തി യാത്രയായി

********************************


നിരാശകള്‍ എല്ലാം ആശയായ് മാറ്റാന്‍
കണ്ണീരെല്ലാം കനവായ് മാറ്റാന്‍
സ്വപ്‌നങ്ങള്‍ എല്ലാം സ്വന്തമാക്കുവാന്‍
കാര്‍മേഖം മൂടിയ മനസ്സില്‍
മഴവില്ലായി തെളിയാന്‍
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍
മനമാകെ വിതറാന്‍
മണവാളനായി അണയും
മണ്ണിനും വിണ്ണിനും നാഥന്‍ആയവന്‍

**********************************

ഉള്ളിലിരിക്കുന്നവനെ കാണാന്‍
കണ്ണ് വേണ്ട ....
ഒരല്പം സ്നേഹത്തില്‍ വെളിച്ചം മതി
കൂരിരുട്ടിലും തിരിയായ്
തെളിയുന്നവന്‍
കൂട്ടം തെറ്റുമ്പോഴും കൂട്ടായ് വരുന്നവന്‍

*******************************

സൂര്യ മുഖം വാടി
പകലിനെ
പിരിയും വേദനയാലോ...
ചന്ദ്രമുഖം തെളിഞ്ഞു
സന്ധ്യയെ പുല്‍കും
സന്തോഷതാലോ.....
ആകശം കരയുന്നു
ഭൂമിയെ ഓര്‍ത്തിട്ടോ....
മഴയായ് പൊഴിയുന്നു
ഭൂവിന്‍ മനസ്സ് തണുപ്പിക്കാണോ.

****************************************

ഓര്‍മ്മകള്‍ ഹ്രദയത്തില്‍
തറച്ച മുള്ളുപോലെ
ഇടയ്ക്കിടെ ഊരി വീണ്ടും തറയ്ക്കുന്നു
നോവിചിടുന്നു കാരുണ്യമില്ലാതെ

*************************************

നീട്ടി നില്‍ക്കും കൈകളിലെന്നും
ശൂന്യത മാത്രം....
നിറഞ്ഞു നില്‍ക്കും കണ്ണിലെന്നും
പ്രതിഫലിക്കും നിന്റെ ചിത്രം
കണ്ണീരില്‍ മായുന്നു
കരുണയില്‍ തെളിയുന്നു
കാരുണ്യവാനാം നിന്റെ ചിത്രം

****************************

മഴനൂല്‍ ഉഞ്ഞാലില്‍ നനഞ്ഞാടീ...
പൂ വിരിയും ചില്ലകള്‍
പൂമുഖ മുറ്റത്തെ
കൊച്ചു പൂന്തോട്ടത്തില്‍
ചുംബനമഴയില്‍ പൂക്കളെല്ലാം
നാണിച്ചു മുഖം താഴ്ത്തി നിന്നു
പൂത്തുമ്പി ചുറ്റും പാറി നടന്നു
പൂക്കളെയെല്ലാം കളിയാക്കി.

***********************************

തംബുരു നീയൊന്നു
ഇമ്പമായ് പാടുമോ
തുമ്പങ്ങളെല്ലാം
ഇമ്പമായ് മാറട്ടെ

****************************

ചിന്തകള്‍ക്കെല്ലാം വാക്കുകളായ്
അക്ഷരമായ് മാറാന്‍
നാണമാകുന്നു ....
ചിന്തകളായിരം ചിത്തത്തില്‍
ഉണ്ടല്ലോ....
വാക്കുകളായ് ജനിക്കാന്‍
കാത്തിരിക്കുന്നു ഞാന്‍

********************************

മഴപെയ്യുന്നു എന്റെ നാട്ടില്‍
ഇടിവെട്ടുന്നു എന്റെ നാട്ടില്‍
കാറ്റടിക്കുന്നു എന്റെ നാട്ടില്‍
കറന്റ്‌ പോകും എന്റെ വീട്ടില്‍
എല്ലാം ഓഫ്‌ ആക്കുന്നത ബുദ്ധി
ഇല്ലെങ്കില്‍ മെക്കാനിക് വന്നു
ആയിരങ്ങള്‍ എണ്ണി കൊണ്ട് പോയിടും
നക്ഷത്രമെണ്ണി ഞാനും ഇരുന്നിട്ടും

**************************************

സ്നേഹത്തിന്‍ കൂട്ടുകാരനെ
ഞങ്ങള്‍ക്കായി തന്ന അമ്മയെ
സ്നേഹിചിടുന്നു ഞാന്‍
നിന്‍ അമ്മയെ എന്നും
വാക്കുകള്‍ ഇല്ല നന്ദി പറയുവാന്‍

*************************************

എകിടുന്നു ഒരായിരം സ്നേഹപ്പൂക്കള്‍
ഹ്രദയമാം കൈ നീട്ടി
സ്വീകരിക്ക

*******************************

വര്‍ണ്ണങ്ങള്‍ വിതറി
വിരിയുന്ന പൂക്കളെ
കണ്ണിനിമ്പമായ് മാറിയാലും
നാളെ കൊഴിഞ്ഞു പോയിടിലും
മനസ്സാം വയലില്‍
സ്നേഹത്തിന്‍ വിത്തുപാകി
നിത്യവും പൂത്തു നില്‍ക്കുക
നിങ്ങള്‍ എന്നും

******************************


വര്‍ണ്ണചിറകുള്ള പൂമ്പാറ്റയെ പോല്‍
കാലമാം പൂന്തോട്ടത്തില്‍
നാളുകലേറെ ഞാന്‍ പാറി നടന്നു...
ഒരിറ്റു സ്നേഹത്തിന്‍ തേന്‍ നുകരാന്‍
വര്‍ണ്ണപ്പൂക്കള്‍ ആയിരം
കണ്ടു ഞാന്‍ അവയില്‍
സ്നേഹത്തിന്‍ തേന്‍ മാത്രം കണ്ടതില്ല

*****************************************

കദന കടലില്‍
വേദനതന്‍ നീര്‍ച്ചുഴിയില്‍
കണ്ണീര്‍ കടലില്‍
താഴുന്നോരെന്‍ അമ്മയെ
മാറോടണച്ചു ശാന്തമായി
ആശ്വസിപ്പിചിടാന്‍ പോലും
ആകാതെ കൈകള്‍
ആണിയാല്‍ ബന്ധിച്ചു.

***************************************

ആത്മദുഖത്താല്‍ നീറിടുന്ന
മകന്റെ വേദന കാണുവാന്‍ ആരുണ്ട്‌
പൂപോലുള്ള നിന്‍ ഉള്ളം കൈയില്‍
കാരിരുമ്പാണികള്‍ തുളച്ചു കയറുമ്പോള്‍
കണ്ടുനിന്ന അമ്മതന്‍
ഹ്രദയത്തില്‍ തുളച്ചു കയറി
ഇരുതലവാള്‍
വാല്‍സല്യതാല്‍ കൈകളിലായിരം
മുത്തങ്ങള്‍ തന്നതും
മനതാരില്‍ തെളിയുന്നു

***************************************

ഈ കണ്ണീര്‍ മഴ
കാണുവാന്‍ കാഴ്ചക്കാര്‍ ഏറെയുണ്ട്
അതില്‍ നനയാനും
ആവോളം ആസ്വദിക്കാനും
തോരുമ്പോള്‍ കണ്ണില്‍ കുത്തി
വീണ്ടും വീണ്ടും പെയ്യിക്കാനും

******************************

ഒരു കൊച്ചു തെന്നല്‍ വന്നു
തഴുകി തലോടി കടന്നു പോയി
ആല്‍മരതണലില്‍ ഈ സ്നേഹ കൂട്ടായ്മയില്‍
ഒരിക്കലും കാണാതെ നമ്മള്‍ പരസ്പരം
കാണുന്നു മിണ്ടുന്നു നമ്മള്‍ എല്ലാരും
പല നിറക്കാരും പലതരക്കാരും
പല നാട്ടുകാരും പക്ഷെ നമ്മള്‍
ഒരുപോലെ കൂടുന്നു
കളിക്കുന്നു ചിരിക്കുന്നു അറിവുകള്‍
പങ്കുവചിടുന്നു
ഒരുനാള്‍ നമ്മള്‍ കാണുമെന്നു
കാണാതെ നമ്മള്‍ പറഞ്ഞിടുന്നു...

******************************************

അടുക്കളയില്‍ നിന്നും ഒഴുകി വരുന്നു
അച്ചിങ്ങ തോരന്‍ ഉണ്ടാക്കുന്ന മണം
അത് കേട്ടപ്പോള്‍ എന്റെ കുടല് കരിയുന്നു
വിശപ്പിന്റെ അസുഖം കൂടി വരുന്നു
അയ്യോ എനിക്ക് വിശക്കുന്നേ
അടുക്കള വരെയൊന്നു പോയി നോക്കിയാലോ
അമ്മയില്ലെങ്കില്‍ ഒന്ന് കട്ട് തിന്നാം....

****************************************************

 മാറാത്ത സ്നേഹത്താല്‍ മാറോടു ചേര്‍ക്കുന്ന
മാറാത്ത സ്നേഹിതന്‍ നീതന്നെയല്ലയോ...
മുടന്തനാം കുഞ്ഞാടിനെ മാറോടു ചേര്‍ത്ത് നീ
വല്‍സല്യമോടെ പാലിചിടുന്നു....
തോളിലെടുത്തു നീ കാരുന്ന്യമോടെ
പാപങ്ങളെല്ലാം ക്ഷമിചിടുന്നു....
മാറാത്ത സ്നേഹത്തില്‍
മാത്രമെന്‍ ആശ്രയം
മനുഷ്യനായ് പിറന്ന ദൈവപുത്ര
മനുഷ്യനായ് മരിച്ച സ്നേഹനാഥ
ഈശോ നിന നാമം എത്ര മാധുര്യം

********************************************

 ഇന്ന് എന്ത് സുഖമുള്ള ശബ്ദം
ഇന്നലെ കേട്ട മധുര ശബ്ദം
കാലമേറെയായി ഞാന്‍
കേള്‍ക്കാത്ത ശബ്ദം
വീണ്ടും കേള്‍ക്കാന്‍
കൊതിക്കുന്ന ശബ്ദം


***********************************

കാത്തിരിപൂ ഞാന്‍
കാതോര്‍തിരിപൂ ഞാന്‍
സ്വര്‍ഗത്തില്‍ മാലഖമാരോത്ത്
നിന്‍ പൂമുഖം കാണാന്‍
കണ്ടു കരളു നിറയാന്‍
കാഴ്ചവയ്ക്കുന്നു ഞാന്‍ ദൈവമേ നിന്‍ മുന്നില്‍
എന്നെയും എനിക്കുള്ള സര്‍വവും

**********************************


വീശിവരും കുഞ്ഞിളം കാറ്റിനു
മണമില്ല നിറമില്ല ഭംഗിയില്ല
ജാതിയില്ല മതമില്ല
വലിയവനോ ചെറിയവാനോ
കറുത്തവാനോ വെളുത്തവാനോ
വേര്‍തിരിവില്ല
നിറയുന്ന സ്നേഹത്താല്‍ മനസ് തഴുകി
കുളിരേകി സുഖമേകി
ജീവശ്വസമായ് എന്റെ പൂങ്കാറ്

***************************************

കരയാനറിയാത്ത സൂര്യനെ നോക്കി
ചിരിക്കാനറിയാത്ത മഴമേഘങ്ങള്‍
സൂര്യനോരുനാള്‍ മുഖം കറുപ്പിച്ചു
മേഘങ്ങലെല്ലാം പൊട്ടിച്ചിരിച്ചു
മഴതുള്ളിയായി ഭൂവില്‍ പതിച്ചു
അത് നോക്കി സൂര്യനും പുഞ്ചിരിച്ചു

****************************

ഏകാന്തതയ്ക്ക് മരുന്നല്ലോ
സൌഹ്രദം എന്ന ദിവ്യ ഔഷധം
ആല്‍ത്തറയില്‍ തമാശ കേട്ട്
ഒറ്റയ്ക്കിരുന്നു പൊട്ടിച്ചിരിക്കുന്ന
എന്നെ നോക്കി ചിന്തിച്ചിരിക്കുന്നു വീട്ടുകാര്‍
വട്ടാണോ ഭ്രാന്താണോ
ചിന്തകഴപ്പതിലായി നാട്ടുകാര്‍

********************************************

നീ വേദനകൊണ്ട് പിടഞ്ഞു
ജീവന്‍ പോകതെയുള്ള്
മോഹിക്കണ്ട മകനെ
എന്റെ ചെവിയില്‍
ഒരു ചെമ്പരത്തിപൂ ..

*******************************
ആള്‍ ദൈവങ്ങളില്‍ ആശ്രയം
തേടുന്ന ബുദ്ധിയില്ലാത്തവര്‍
ബുദ്ധിയുള്ള ആള്‍ ദൈവങ്ങളോ
കാശിനെ ദൈവമായി കണ്ടു
തങ്ങളെ ദൈവമാക്കി

*************************

ശാസ്ത്രമാണ് ദൈവമെന്നു
ചോല്ലുന്നവരോട് ഒരു ചോദ്യം
ഈ ശാസ്ത്രതിനാവുമോ
ജീവനെകുവാന്‍

********************

മനസിലാകേണ്ടത് മനസിലാക്കിയാല്‍
മനസിലുള്ളത് മനസില്‍നിന്നും
കളയേണ്ടിവരും
മനസിലാക്കിയതിനെ മനസ്സില്‍
വയ്ക്കെണ്ടിയും വരും
മനസിലാക്കേണ്ടത് മനസിലാക്കി
മനസിലുള്ളത് മനസില്‍നിന്നും
മനസോടെ മാറ്റണം
മനസിലായോ??

************************

കൈവിട്ടു പോയെന്റെ മനസ്സ്
കാറ്റതലയുന്ന പട്ടമായി
അപ്പുപ്പന്താടി പോലെ
മഞ്ചാടി പോലെ
മയില്‍‌പീലി പോലെ
നിറമുള്ള മനസ്സ്
ഇന്ന് നിറം കെട്ടുപോയി

**********************************

 പ്രാര്‍ത്ഥന കേട്ടില്ല ദൈവം
അറുത്തെടുത്തു പ്രിയാമാം പൂവിനെ
സ്വന്തമാക്കി കൊണ്ട് പോയവന്‍
തമ്മില്‍ കാണാത്ത എന്റെ തോഴനെ
മനസ്സിന്റെ വേദന ചൊല്ലുവാനകില്ല
ചേച്ചി എന്ന് വിളികാനായ്
തിരികെ വരില്ലവന്‍
കൂടെപിറപ്പിനെ പോല്‍
സ്നേഹിച്ചു പോയവര്‍
ഒരു നോക്ക് കാണുവാന്‍
കനിഞ്ഞില്ല കാലവും
ഓര്‍മ്മയില്‍ എന്നും
നോവുന്ന ഓര്‍മയായ്‌
കൂടെയുണ്ടാകും എന്റെ തോഴ

*************************************

മിഴികള്‍ നിറയുമ്പോള്‍
മനസ്സ് തേങ്ങുന്നു
എന്തിനെ നമ്മള്‍
കണ്ടുമുട്ടി
കാണാമറയത് ഇരുന്നു
സ്നേഹം പങ്കുവച്ചു
സ്നേഹത്തില്‍ ഒന്നായി
ദുഃഖത്തില്‍ ഒന്നായി
മരണത്തില്‍ നമ്മള്‍
തനിച്ചായി.

****************************

തമ്മില്‍ കാണുമ്പോള്‍ കണ്ണില്‍
ഒരു നൂറു സ്വപ്‌നങ്ങള്‍
ഒന്നായ് വിരിഞ്ഞു
പിരിയുവാന്‍ നേരത്താ
സ്വപ്‌നങ്ങള്‍ ഒക്കെയും
കണ്ണുനീരായ് കൊഴിഞ്ഞു പോയി

**********************************

ഓര്‍മ്മകള്‍ എന്നും കൂട്ടായുണ്ട്
പിരിയാതെ മായാതെ
കണ്മുന്നിലുണ്ട്
കണ്ണീരാല്‍ നനച്ചു
വാടാതെ ഞാന്‍ സൂക്ഷിക്കും

********************************************

മാനത്തു കൊട്ടും പാട്ടും കേള്‍ക്കുന്നു
കമ്പിത്തിരിയും കത്തുന്നു
പെയ്യാത്ത മഴമേഘങ്ങള്‍
ഓടിനടന്നു കൊതിപ്പിക്കുന്നു
ഞാനെല്ലാം ഓഫ്‌ ആക്കട്ടെ
ഇല്ലെങ്കില്‍ എല്ലാം
കട്ടപുകയായ് മാറും

********************************

ആശകളെല്ലാം പൂ പോല്‍ വിരിഞ്ഞു
ഇലപോലെ കൊഴിഞ്ഞു പോയ്‌
കൊഴിയുംന്തോറും വിരിയുന്നു
മനസ്സിലെന്നും ആശപ്പൂ

***********************************************

വികാരങ്ങള്‍ എല്ലാം വിവേകത്തോടെ
വിജയം വരിക്കാന്‍ ഇനിയും പഠിക്കു നീ
വിവേകം വെടിഞ്ഞു ജീവിച്ചു പോയാല്‍
മ്രഗത്തെക്കാളും മ്രഗീയമായിടും
നമ്മുടെ ജീവിതം സോദരരെ

****************************************

നിഷ്കളങ്കമായി സ്നേഹിക്കാനും
നിഷ്കളങ്കമായി കൂട്ടുകൂടാനും
കളിക്കാനും ചിരിക്കാനും
തല്ലു കൂടാനും കൂടെ പിറന്നൊരു
സോദരനായി സോദരിയായി
സങ്കടങ്ങളുടെ വേലിയെറ്റത്തില്‍
താങ്ങായി മാറാം നമുക്കി
ആല്‍മരതണലില്‍

***********************************

ജീവിതം വെള്ള കടലാസായ്
അക്ഷരമാറിയാതെ കുത്തി വരച്ചതില്‍
കലയറിയാതെ നിറം വാരിതേച്ചതില്‍
ഭാവനയിലാതെ കുത്തികുറിച്ചതില്‍
ജീവിതം ഇന്നെന്നെ പഠിപ്പിച്ചു
അക്ഷരമെടുത്തു വരയ്ക്കേണ്ടതും

അച്ചടക്കത്തോടെ നിറം കൊടുക്കേണ്ടതും
എല്ലാം പഠിച്ച ഞാന്‍ ഇന്ന്
കാത്തിരിക്കുന്നു
കൈവിട്ടു പോയ മനസുമായ്
വെള്ള കടലാസായ് ഇനിയൊരു ജന്മം

****************************************

പൂമഴ പെയ്യുന്ന പൂമരച്ചോട്ടില്‍
പൂമിഴിയാലാവള്‍ കാത്തു നിന്നു
പുഞ്ചിരി വിരിയുന്ന കണ്ണുമായി
പൂമരനവന്‍ വന്നു ചേര്‍ന്നു
പൂമുഖം തൊട്ടോന്നോമനിചു




*******************

പാടാന്‍ വിതുമ്പുന്ന പാട്ടുകള്‍
കേള്‍ക്കാന്‍ തുടിക്കുന്നു മനസ്സും
സ്നേഹം തുളുമ്പും ഹ്രദയവും
എന്റെ ഹ്രദയമിടിപ്പിന്റെ താളത്തില്‍
എനിക്കായ് നീയൊരു പാട്ട് മൂളു
ജീവനില്‍ അലിയും രാഗമായി

***********************

സൂര്യനെ സ്നേഹിക്കും
ചന്ദ്രിക പോലെ
രാവിനെ സ്നേഹിക്കും
സന്ധ്യപോലെ
മഴയെ സ്നേഹിക്കും
പൂവിനെ പോലെ
മഞ്ഞു തുള്ളിയെ സ്നേഹിക്കും
പുല്‍കൊടി പോലെ
നിലാവിനെ സ്നേഹിക്കും
നിശഗന്ധിയെ പോലെ
മുല്ലമുട്ടിനെ സ്നേഹിക്കും
തെന്നല്‍ പോലെ
മഴവില്ലിനെ സ്നേഹിക്കും
കുഞ്ഞിനെ പോലെ

************************************

ഈശോ അണഞ്ഞ നിമിഷം
ഹ്രദയ വികാരങ്ങള്‍
ജീവരാഗമായ്
എന്‍ കുറവുകളില്‍
നിറവായ്‌ നീ നിറഞ്ഞു
എന്റെ മനസിന്‍ കല്ലറകള്‍
തകര്‍ത്തു നീ എന്നെ ഉയര്‍പ്പിച്ചു
നന്മതന്‍ തൂവെള്ള വസ്ത്രം ധരിപ്പിച്ചു
സമാധാനത്തിന്‍ പുത്രനായ്‌
വാഴ്‌ക നീ എന്നെന്നെ അനുഗ്രഹിച്ചു

**************************

ഇരുള്‍  നിറഞ്ഞ ഈ ലോകത്തില്‍
ആയിരം സൂര്യനെ പോലെ നീ
പ്രഭ ചൊരിയുമ്പോള്‍
മെഴുകുതിരി വെട്ടത്തില്‍ ജീവിച്ചു ഞാന്‍
കണ്ടു ഞാനെന്‍ ജീവ നാഥനെ
ഉരുകി ഉരുകി തീരും ഞാന്‍
എന്‍ ജീവിത കാലം അവനുവേണ്ടി


**************************

നിമിഷങ്ങള്‍ പോയതറിഞ്ഞില്ല
ഞാന്‍ നീ കൂടെ
ഉണ്ടായ നാളുകളില്‍
മനസിന്റെ ദുഃഖങ്ങള്‍
അറിഞ്ഞില്ല ഞാന്‍
നീ കൂടെയുണ്ടായ നിമിഷങ്ങളില്‍
സ്നേഹത്തിനു പകരം ദുഃഖം തന്നു
ദുഖത്തിന് പകരം സ്നേഹം തന്നു
എന്റെ സന്തോഷം നിന്റെതായി
നിന്റെ സങ്കടം എന്റെതായി
നാളുകള്‍ എല്ലാം നമ്മുടെതായി

********************

അറിയുന്നു എന്ന് ഭാവിക്കുന്നവനോന്നും
അറിയില്ല എന്നതാണ് സത്യം
സ്നേഹത്തെ കുറിച്ച് പാടുമ്പോഴോക്കെ
സ്നേഹം എന്തെന്ന് തിരഞ്ഞു നടക്കുന്നു
കരുണയെ കുറിച്ച് പറയുപോഴും
കരുണ കണ്ണില്‍ തെല്ലുമില്ല

**********************

പാടാന്‍ ഉള്ളതല്ല സ്നേഹം
പ്രകടിപ്പിക്കാന്‍ ഉള്ളതാണ്
പ്രസംഗിക്കാന്‍ ഉള്ളതല്ല സത്യം
പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ്

*********************

പള്ളികൂടത്തില്‍ നിന്നും
ഓടിയെത്തി ഞാന്‍
നാല് മണിപൂ വിരിയുന്നാകാണന്‍
പുഞ്ചിരി തൂകി നില്‍ക്കുന്ന
പൂവിനെ വാരിയെടുതൊരുമ്മ കൊടുത്തു

**********************

കാറ്റിലാടുന്ന ഓലതുമ്പില്‍
ചാഞ്ചാട്ടം ആടുന്ന
ആറ്റകിളികൂടും
ഉഴുതു മറിക്കുന്ന പാടത്തിനക്കരെ
കൊറ്റികള്‍ പറന്നുയരുന്നതും
കൌതുകത്തോടെ നോക്കിയിരുന്നു ഞാന്‍

*******************

 കഥകള്‍ പറഞ്ഞു
കളികള്‍ ചൊല്ലി
കവിത കുറിച്ച്
സ്നേഹം നിറച്ചു
ദുഃഖം മറച്ചു
കൂട്ടുകൂടി ഒന്നായ് ചേര്‍ന്ന്
ഒരു വീടായി ആല്‍തറ തണലില്‍


**********************

 ആദ്യം തോന്നി ഒന്ന് കാണാന്‍
കണ്ടപ്പോള്‍ ഒന്ന് ചിരിക്കാന്‍
ചിരിച്ചപ്പോള്‍ ഒന്ന് കരയാന്‍
ഞാന്‍ ചിരിച്ചപ്പോള്‍
കൂടെ ചിരിക്കുന്നു
ഞാന്‍ കരഞ്ഞപ്പോള്‍
കൂടെ കരയുന്നു
ചിരിച്ചും കരഞ്ഞും
ഞാനും എന്റെ കണ്ണാടിയും

Saturday, July 21, 2012

;;; മഴത്തുള്ളി മനസ്സ്;;;



മേഘ വിരല്‍തുമ്പില്‍ നിന്നും ...
ഇറ്റുവീണ മഴത്തുള്ളിപോലെ ....
  വിശുദ്ധമായിരുന്നു എന്റെ മനസ്സ് ....

ഞാന്‍ എന്റെ ചിന്തയില്‍ വിശുദ്ധമെന്നു  കരുതിയവ ....
മനസ്സിനെ അശുദ്ധമാക്കി ....
എന്റെ ഇഷ്ട്ടങ്ങള്‍ മനസ്സിന്റെ അനിഷ്ട്ടങ്ങളായി ....

എന്റെ ഇഷ്ട്ടതിനായി ഞാനും ....
തന്റെ ഇഷ്ട്ടതിനായി മനസ്സും പൊരുതി ....

ഞാന്‍ മനസ്സിനെ കുറ്റപെടുത്തി ....
ഇങ്ങനെ മനസക്ഷിയില്ലാതാകരുത് ....
അപ്പോള്‍ മനസ്സ് മൊഴിഞ്ഞു ...
എന്റെ മനസാക്ഷിയാണ് നിന്റെ മുന്‍പില്‍ തോല്‍ക്കാന്‍ ....
എന്നെ അനുവദിക്കാത്തത് ...

ഇതെല്ലാം കണ്ടു എന്റെ ഹ്രദയം തേങ്ങി .....
വാശിയ്കൊപ്പം ഹ്രദയമിടിപ്പും കൂടി ...
ഞാനും എന്റെ മനസ്സും തമ്മിലുള്ള .....
ഗുസ്തി മുറുകികൊണ്ടിരുന്നു ....

ഇതിനിടയില്‍ കിടന്നു ശ്വാസംമുട്ടി പാവം ഹ്രദയം .....
മനസ്സും ഞാനും സ്വന്ത ഇഷ്ട്ടം .....
നേടിയെടുക്കാന്‍ മത്സരിച്ചോടി .....
ഞങ്ങള്‍കൊപ്പം ഓടിയെതാനാകാതെ ....
ഹ്രദയം തളര്‍ന്നു വീണു .....

ജീവനായ് പിടയുന്ന ഹ്രദയത്തെ കാണിച്ചു ...
മനസ്സ് എന്നെ കുറ്റപെടുത്തി ....
നിന്റെ പിടിവാശിയാണ് ഇതിനൊക്കെ കാരണം ....

അപ്പോഴും എന്റെ ഹ്രദയം തുടിച്ചു കൊണ്ടിരുന്നു .....
ഹ്രദ്യമായി അതെന്നോട്‌ മൊഴിഞ്ഞു ....
നിന്റെ ഇഷ്ട്ടങ്ങള്‍ ഒക്കെ എനിക്ക് തരു ...

ഞാന്‍ അതിനെ എന്റെ ഹ്രദയരക്തത്തില്‍ കഴുകി ...
വിശുദ്ധീകരിച്ചു നിന്റെ മനസ്സിന്റെ ....
ഇഷ്ട്ടങ്ങലാക്കി തിരികെ തരാം ....

നിന്റെ സ്വപ്നങ്ങളെ എന്റെ ....
ഹ്രദയമിടിപ്പിന്റെ താളത്തില്‍ ഉറക്കാം ....

ഞാനെന്റെ മനസ്സിനോട് ചോദിച്ചു ....
എന്റെ ഇഷ്ട്ടങ്ങളെ ....
ഞാനെന്റെ ഹ്രദയത്തോട് ചേര്‍ക്കട്ടെ ....
ഇത് കേട്ട് ആദ്യം മനസ്സ് കെറുവിച്ചു ....
പിന്നെ പതിയെ മന്ത്രിച്ചു ....

നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടം ....
മനസ്സ് തുറന്നു ഹ്രദയത്തില്‍ തട്ടി ഞാന്‍ പുഞ്ചിരിച്ചു ....
ഇപ്പോള്‍ എന്റെ ഇഷ്ട്ടമാണ് മനസ്സിന്റെ ഇഷ്ട്ടം .....

മനസ്സിന്റെ ഇഷ്ട്ടം മഴത്തുള്ളിപോലെ വിശുദ്ധമാണ് .....
ആ വിശുദ്ധിയെ ഹ്രദയചെപ്പിലടച്ചു .....
താരാട്ട് പാടിയുറക്കുന്നു ......
ഞാനും എന്റെ മനസ്സും ....
പെയ്തു തോര്‍ന്ന മഴ മനസ്സുപോലെ ....
ശാന്തമായി എന്‍ മനസ്സും .....

***മിനി ചാക്കോ പുതുശ്ശേരി **

Monday, July 16, 2012

ലാങ്കിപ്പൂക്കള്‍!!!!!!!!


എന്‍റെ മനസ്സിന്‍റെ മുറ്റത്ത്‌ മറവിയുടെ കരിയിലകള്‍ വീണു മൂടിപ്പോയ
ലാങ്കിപ്പൂക്കളുടെ ഹ്രദയഹാരിയായ സുഗന്ധം... ഇന്ന് വീണ്ടും ഞാന്‍
ലാങ്കിപ്പൂക്കളെ തേടി കണ്ടെടുത്ത് എന്‍റെ കവിളോട് ചേര്‍ത്ത്
ഉമ്മവച്ചു.കുട്ടിക്കാലത്ത് എന്‍റെ ഹരമായിരുന്നു ലാങ്കിപ്പൂക്കള്‍ അവയുടെ
സുഗന്ധം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു....കുട്ടിത്തം വിട്ടതോടെ
ലാങ്കിപ്പൂക്കളെയും ഞാന്‍ മറന്നു തുടങ്ങിയിരുന്നു....
അങ്ങിനെ ഇരിക്കെ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ അടുത്ത വീട്ടിലെ
കുട്ടിയുടെ കയ്യില്‍ കണ്ട ലാങ്കിപ്പൂക്കള്‍ ആവേശത്തോടെ വാങ്ങി ഞാന്‍
 കൊതിതീരും വരെ അതിന്റെ സുഗന്ധം ആസ്വദിച്ചു..പിന്നെ അത് എന്‍റെ
 കിടക്കയില്‍ തലയിണയില്‍ വച്ചു രണ്ടു മൂന്നു ദിവസം അതിന്‍റെ സുഗന്ധം
 കേട്ടാണ് ഞാന്‍ ഉറങ്ങിയത്.അടുത്ത വീട്ടിലെ തൊടിയില്‍ ലാങ്കിപ്പൂക്കള്‍
 ഉണ്ടെന്നു അന്നാണ് ഞാന്‍ അറിഞ്ഞത്...ലാങ്കിപ്പൂക്കളോട് തോന്നിയ ആ ഒരു
ഇഷ്ട്ടം പിന്നെയും മനസ്സില്‍ ഒരു കോണില്‍ ഇട്ടു പുതിയ പുതിയ
ഇഷ്ട്ടങ്ങളിലെയ്ക്ക് ചേക്കേറിയിരുന്നു ഞാന്‍ .....ഇന്നലെ വീണ്ടും ഒരു
സുഹ്രത് ലാങ്കിപ്പൂക്കളെ പറ്റി പറഞ്ഞപ്പോള്‍ എനിക്ക് കൊതിയായി ആ
 ലാങ്കിപ്പൂക്കളെ ഒന്ന് അടുത്ത് കാണാന്‍ കയ്യില്‍ എടുക്കാന്‍ ...ഞാന്‍ അമ്മയോട് ചോദിച്ചു
 “അമ്മെ നമ്മുടെ അടുത്ത തൊടിയില്‍ ഉണ്ടായിരുന്ന ലാങ്കിമരം ഇപ്പോഴും ഉണ്ടോ അതോ അതൊക്കെ വെട്ടി നശിപ്പിച്ചോ??”
“എന്താ പെട്ടന്ന് ലാങ്കിയെ കുറിച്ച് ചോദിക്കുന്നെ ഈ രാത്രിയില്‍
എവിടെയാ ലാങ്കിയെ കണ്ടത് നീ??”
“അമ്മ ഇത് പറ ആ ലാങ്കി അവിടെയുണ്ടോ ഇപ്പോഴും ??”
എനിക്ക് ആകാംക്ഷയായിരുന്നു
“ ആ എനിക്ക് അറിയില്ല ഉണ്ടോ ആവോ കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നു.”
ആ രാത്രിയില്‍ തന്നെ അവരെ വിളിച്ചു ചോദിക്കണമെന്ന് തോന്നി എനിക്ക്
 ആ ലാങ്കിമരത്തെ കുറിച്ച് ......പിന്നെ ഞാന്‍ വേണ്ടാന്ന് വച്ചു .....എന്‍റെ
 വട്ട് എല്ലാവര്ക്കും ഉണ്ടാകില്ലലോ രാത്രി പത്തു മണിക്ക് ലാങ്കിമരം
അവിടെയുണ്ടോന്നു ചോദിച്ചാല്‍ അവര്‍ ചിലപ്പോള്‍ ലാങ്കിപ്പൂക്കള്‍ പോലും
 നാണിച്ചു പോകുന്ന ഭാഷ പറയും...
രാത്രി മുഴുവന്‍ ലാങ്കിപ്പൂക്കളുടെ സുഗന്ധമായിരുന്നു മനസ്സ്
നിറയെ...ലാങ്കിപ്പൂക്കളെ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി...
നേരം വെളുത്തപ്പോള്‍ ചായ കുടിയെല്ലാം കഴിഞ്ഞു ഞാന്‍ അമ്മയോട് പറഞ്ഞു
 “അമ്മെ ലാങ്കിമരം അവിടെ ഉണ്ടോന്നു ഒന്ന് നോക്കിയെ”
“പോ പെണ്ണെ ഇവിടെ നൂറു കൂട്ടം പണിയുണ്ട് അപ്പോഴ അവളുടെ കിന്നാരം “
അമ്മയെ പറഞ്ഞിട്ട് കാര്യമില്ല അമ്മയ്ക്ക് പറഞ്ഞപോലെ നൂറു കൂട്ടം
പണി വേറെയുണ്ട് ....അങ്ങിനെ ഞാന്‍ അടുത്ത വീട്ടിലെ ചേച്ചി പുറത്തു
ഇറങ്ങുന്നതും നോക്കി ഇരുന്നു
ഒടുവില്‍ ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചിയ്ക്ക് അമ്മയെക്കളും തിരക്ക്
 ..വിളിച്ചു ചോദിക്കാന്‍ എനിക്ക് ഒരു മടി ....ചേച്ചി അങ്ങോട്ടും ഇങ്ങോട്ടും
 ഓടിനടന്നു പണിയെടുക്കുവ ഞാന്‍ ഇങ്ങനെ ചേച്ചിയുടെ തിരക്ക്
 ഒഴിയുന്നതും കാത്തു വായില്‍ നോക്കി ഇരുന്നു ...പതിവില്ലാത്ത എന്‍റെ
 ഇരുപ്പ് കണ്ടിട്ടാകണം ചേച്ചി വിളിച്ചു ചോദിച്ചു
“എന്താ മിനി ചായ കുടിച്ചോ?”
“കുടിച്ചു ചേച്ചിയെ ഇവിടെ ഉണ്ടായിരുന്ന ലാങ്കിമരം അവിടെ തന്നെയുണ്ടോ??”
“ഉണ്ടല്ലോ നിറയെ പൂത്തിട്ടുണ്ട് പൂവിന്‍റെ മണം കിട്ടുന്നില്ലേ?”
നല്ല മഴയായത് കൊണ്ടാകണം ആ സുഗന്ധം അനുഭവപ്പെടാതെ പോയത്
“ഒരു പൂവ് താരോ ചേച്ചിയെ?”
“അയ്യോ മിനി അത് തോട്ടി പോലും എത്താത്ത ഉയരത്തിലാണ് താഴെ വീണാലെ കിട്ടു”
“ശോ കഷ്ട്ടായല്ലോ”
എനിക്ക് സങ്കടം വന്നു
“ഇവള്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയതാ ലാങ്കിപ്പൂക്കള്‍ അവിടെ ഉണ്ടോ എന്നും ചോദിച്ചു”
അമ്മ പറഞ്ഞു .
മഴ മാറി മാനം തെളിഞ്ഞപ്പോള്‍ ഞാന്‍ ഓടി വാതില്‍ക്കലെത്തി എന്‍റെ
 മനസ്സ്‌ അറിഞ്ഞിട്ടെന്നപോലെ വടക്കുനിന്നും നല്ലൊരു കാറ്റ് വീശി
 ..തൊടിയില്‍ പൂത്തുനില്‍ക്കുന്ന ലാങ്കിപ്പൂക്കള്‍ ഒന്നാകെ
 വാരിയെറിഞ്ഞതുപോല മനം കവരുന്ന ആ സുഗന്ധം എന്നെ പൊതിഞ്ഞു
കണ്ണുകള്‍അടച്ചു ഞാന്‍ ആ സുഗന്ധത്തെ എന്നിലേയ്ക്ക് ആവാഹിച്ചു ...
ലാങ്കിപ്പൂക്കളെ പോലെ കാണാന്‍ ഭംഗിയില്ലെങ്കിലും സുഗന്ധം പരത്തുന്ന മനുഷ്യജന്മങ്ങളും നമ്മള്‍ക്ക് ചുറ്റും ഇല്ലേ ??

Thursday, July 12, 2012

ഭൂമി കാണാന്‍ വന്ന മാലാഖ...!!!


ഒരിക്കല്‍ ഒരു മാലാഖ ഭൂമിയിലേയ്ക്ക് ഒരു യാത്ര പോയി....ആദ്യം പള്ളിയില്‍ ഒന്ന് പോയി അവിടുത്തെ സെറ്റപ്പ് ഒക്കെ കാണാമെന്നു തോന്നി ഒരു പള്ളിയിലേയ്ക്ക് നടന്നു...പള്ളിയിലെയ്ക്കുള്ള വഴിയില്‍ ഒരു അമ്മാമ്മ ഒറ്റയ്ക്ക് നടക്കുന്നത് കണ്ടു ഞാന്‍ അമ്മാമ്മയുടെ കൂടെ കൂടി ..പള്ളിയില്‍ മണിയടിക്കുന്നത് കേട്ട് അമ്മമ്മ നടപ്പിന്റെ വേഗം കൂട്ടി ഒരു കല്ലില്‍ തട്ടി ധ പോകുന്നു അമ്മാമ്മ മൂക്കും കുത്തി ഭൂമിയെ ചുംബിക്കാന്‍ ഞാന്‍ വേഗം അമ്മാമ്മയെ താങ്ങി .."എന്താ ഇത് എന്തിനാ ഇങ്ങനെ ഓടുന്നെ"
ഓ എന്റെ ദൈവമേ നിനക്ക് സ്തുതി ...എന്നെ കണ്ടപോലെ അമ്മാമ്മ പറഞ്ഞു...
പള്ളിവരെ അമ്മമ്മയ്ക്ക് കൂട്ടായി ഞാനും നടന്നു.കാറിലും ബൈക്കിലും ഒക്കെയായി പള്ളിയിലെത്താന്‍ ഓടുന്നവരെ കണ്ടു ഞാന്‍ ചിരിച്ചു
"എങ്ങോട്ടാ ഈ ഓട്ടം
അമ്മാമ്മ പള്ളിയില്‍ എത്താതെ അവിടെ ഒന്നും നടക്കില്ല"
പതിയെ പതിയെ പള്ളിനട കയറുന്ന അമ്മാമ്മയ്ക്ക്‌ ഒപ്പം ഞാനും പതുക്കെ പതുക്കെ നട കയറി.അമ്മാമ്മയെ സ്ഥിരം സ്ഥാനമായ ബെഞ്ചിന്റെ അരികി ഇരുത്തി .
"ഇവിടം വരെ എത്തിച്ച നിന്റെ പരിപാലനയ്ക്ക് നന്ദി ദൈവമേ"
അമ്മാമ്മ അല്താരയ്ക്ക് നേരെ കൈ കൂപ്പി വണങ്ങി..
പള്ളിയിലെ കഴിഞ്ഞു ഇറങ്ങി ഞാന്‍ പോയത് അടുത്തുള്ള വീട്ടിലേയ്ക്ക് ആണ് .അവിടെ ചെന്നപ്പോള്‍ കണ്ടത് തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനു കഞ്ഞി കോരി കൊടുക്കുന്ന ഭാര്യയെയാണ്..
"ഇന്ന് ചമ്മന്തിയെ ഉള്ളു ചേട്ടാ മീന്‍ വന്നതാ ഭയങ്കര വില കാശ് ഉണ്ടായില്ല മേടിക്കാന്‍ ....."
"സാരമില്ലടി ഈ ചമ്മന്തിയ്ക്ക് മീന്‍ കറിയേക്കാള്‍ രുചിയല്ലേ...സ്നേഹം കൂട്ടി നീയത് തരുമ്പോള്‍ എന്റെ വയര്‍ മാത്രമല്ല മനസ്സും നിറയുന്നു.."
ഭൂമിയിലെ കൊച്ചു സ്വര്‍ഗം അവരുടെ സ്നേഹം കണ്ടു എനിക്ക് അസൂയ തോന്നി.
അവിടെ അവരെ അനുഗ്രഹിച്ചതിന് ശേഷം ഇറങ്ങിയ ഞാന്‍ തൊട്ടടുത്തുള്ള ഒരു വലിയ ബംഗ്ലാവ് കണ്ടു .നല്ല ഭംഗിയുള്ള കൊട്ടാരം ഒന്ന് കയറി നോക്കാം...
ഞാന്‍ അങ്ങോട്ട്‌ കയറി ചെന്ന്.അവിടെ ടേബിളില്‍ വിഭവങ്ങള്‍ നിരത്തി വച്ചിരിക്കുന്നു പലതരം കറികള്‍ ഭംഗിയുള്ള പാത്രങ്ങളില്‍ വിളമ്പി വച്ചിരിക്കുന്നു.ഒരു വേലക്കാരി അതിനു കാവല്‍ നില്‍ക്കുന്നു...അവള്‍ ഒരു പാത്രത്തില്‍ കുറച്ചു ഭക്ഷണവുമായി ഒരു മുറിയെ ലക്ഷ്യമാക്കി നടന്നു ഞാന്‍ അവരുടെ പിന്നാലെ പോയി ...വാതില്‍ തുറന്നു അവര്‍ വിളിച്ചു പറഞ്ഞു
"ഇന്ന കഴിക്കാന്‍ ഉള്ളത്"
അപ്പോള്‍ അവിടെ കട്ടിലില്‍ നിന്നും വേച്ചു വേച്ചു ഒരു പ്രായമായ സ്ത്രീ രൂപം നടന്നു വന്നു പാത്രം വാങ്ങി.
"എന്റെ മോന്‍ ഒന്ന് ഇങ്ങോട്ട് വന്നില്ലല്ലോടി"
"അമ്മയിതു കഴിക്കു അവര്‍ തിരക്കുള്ള ആള്‍കാര്‍ അല്ലെ"
"എന്ത് തിരക്ക് പെറ്റമ്മയെ കാണാന്‍ വരാന്‍ പോലും സമയമില്ലാതെ അവനീ സമ്പാദിച്ചു കൂട്ടുന്നത്‌ ആര്‍ക്കു വേണ്ടിയാ...അനുഭവിക്കാന്‍ ഒരു കുഞ്ഞുപോലുമില്ല.."
വേലക്കാരി കൊണ്ട് കൊടുക്കും ഭക്ഷണം മക്കള്‍ തിരിഞ്ഞു പോലും നോക്കില്ല.
പുറത്തു ഇറങ്ങരുതെന്നാണ് കല്പന തിന്നാന്‍ ഒക്കെ ഇവിടെ തരും.
പുറമേ സ്വര്‍ഗം അകമേ നരകം ....ഇതാണ് വെള്ളയടിച്ച കുഴിമാടങ്ങള്‍ ...അകം മുഴുവന്‍ ചീഞ്ഞു നാറുന്നു..
അവിടെ നിന്നും ഇറങ്ങി നടക്കുമ്പോള്‍ പട്ടികുരയ്ക്കുന്ന ഒച്ച കേട്ട് കൂടെ ഒരു ദീനരോദനവും.
"അമ്മെ വിശക്കുന്നമ്മേ എന്തെങ്കിലും കഴിക്കാന്‍ താ അമ്മെ"
"പോയികൊള്ളനം അവിടുന്ന് കള്ളകൂട്ടങ്ങള്‍ ഇവിടെ ഒന്നും ഇല്ല"
"പകല് മുഴുവന്‍ കണ്ടു വച്ചിട്ട് രാത്രി കക്കാന്‍ കേറാന"
"ഇല്ലമ്മേ ഞങ്ങള്‍ കള്ളന്മാര്‍ അല്ല വിശന്നിട്ടാ അമ്മെ എന്തെങ്കിലും താ അമ്മെ"
"ഇവിടെ ഒന്നും ഇല്ലാനു പറഞ്ഞില്ലേ മര്യാദയ്ക്ക് പോയിക്കോ ഇല്ലെങ്കില്‍ പട്ടിയെ അഴിച്ചു വിടും"
ആഹരതിനായ് യാചിക്കുന്ന ഒരു മാലാഖക്കുഞ്ഞിനെ പട്ടിയെ അഴിച്ചിട്ടു ഓടിക്കുന്ന വിഡ്ഢിയായ വീട്ടമ്മ ...എനിക്ക് അവരോടു പുച്ഛമാണ് തോന്നിയത്.
കവലയിലേയ്ക്ക് ചെന്നപ്പോള്‍ അവിടെ ഒരാള്‍ ബൈബിളും പിടിച്ചു നിന്ന് പ്രസംഗിക്കുന്നു വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു..
"ദൈവം സ്നേഹമാണ് "
"നമ്മള്‍ ദൈവത്തിന്റെ മക്കളാണ്,,,ഈ ചെറിയവരില്‍ ഒരുവന് ദൈവത്തിന്റെ നാമത്തില്‍ ഒരു പാത്രം പച്ചവെള്ളം എങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല"
ആവേശഭരിതമായ പ്രസംഗം കഴിഞ്ഞു എ സി കാറിലേയ്ക്കു കയറാന്‍ ഒരുങ്ങിയ അയാള്‍ക്ക്‌ നേരെ പ്രതീക്ഷയോടെ ഒരു യാചകന്‍ കൈ നീട്ടി..
അയാളെ കണ്ടഭാവം പോലും നടിക്കാതെ പാഞ്ഞുപോകുന്ന പ്രാസംഗികന്‍ അത്രയും നേരം ചെയ്തത് വെറും അധരവ്യായാമം മാത്രമാണ് ....കഷ്ട്ടം തോന്നി എനിക്ക് ..പ്രവര്‍തിയില്ലാതെ എന്തിനു പ്രസംഗിക്കുന്നു....
കുറച്ചു കൂടി ചെന്നപ്പോള്‍ ഒരു ചായകട കണ്ടു അവിടെ ഒന്ന് കയറിയപ്പോള്‍ ചായകുടിച്ചു കൊണ്ട് സംസാരിച്ചിരിക്കുന്നവരെ ഒന്ന് ശ്രദ്ധിച്ചു ..
ഇടവകയിലെ അച്ഛനെ കുറിച്ചാണ് സംസാരം
"അങ്ങേരു ഈ വയസാന്‍ കാലത്ത് നമ്മുടെ ഇടവക സ്വര്‍ഗമാക്കാന്‍ പോവുകയാ....കൂടിയാല്‍ ഒരു വര്ഷം അതിനു മുന്നെ ഓടിക്കില്ലേ....നമ്മള്‍ ഇതെത്ര കണ്ടതാ..കത്തനാര് നമ്മളെ ആദ്യമായിട്ട കാണുന്നെ ...നമ്മള്‍ എത്ര അച്ചന്മാരെ കണ്ടിട്ടുള്ളതാ...."
"ഹേ മൂഡന്‍മാരെ വിശുദ്ധ ബലി സമയത്ത് മാലാഖമാര്‍ പോലും വണങ്ങുന്ന വൈദികരെ കുറിച്ചാണ് നിങ്ങള്‍ ഇങ്ങനെ ബഹുമാനമില്ലാതെ സംസാരിക്കുന്നത്"
ഞാന്‍ പറഞ്ഞത് കേട്ടിട്ടാണോ ലൂസിഫറിന്റെ മുഖച്ഛായ ഉള്ള ഒരുത്തന്‍ എന്നെ തുറിച്ചു നോക്കികൊണ്ട്‌ എഴുന്നേറ്റു പുറത്തേയ്ക്ക് പോയി.....
അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഒരു ബസ്‌ കിടക്കുന്നത് കണ്ടു കുറച്ചു നേരം അതില്‍ കയറി ഇരുന്നു....
"ചേട്ടന്‍ കഴിക്കാന്‍ പോകുന്നില്ലേ"
ഒരാള്‍ ബസ്‌ ഡ്രൈവറോട് ചോദിച്ചു.
"ഇല്ല നീ പോയി കഴിച്ചിട്ടുവാ എനിക്ക് വിശപ്പില്ല"
അയാള്‍ പോയി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ എഴുന്നേറ്റു ഒരു പൈപ്പിന്‍ ചുവട്ടില്‍ ചെന്ന് വെള്ളം കുടിക്കുന്നു....
"പാവം ഭക്ഷണം വാങ്ങാന്‍ പൈസയുണ്ടാവില്ല വിശപ്പില്ലഞ്ഞിട്ടല്ല '
ഞാന്‍ മനസ്സില്‍ പറഞ്ഞു
അപ്പോഴാണ് ഞാന്‍ കണ്ടത് അയാള്‍ പേഴ്സില്‍ നിന്നും അമ്പതു രൂപ എടുത്തു ഒരു ചെപ്പില്‍ ഇട്ടുവയ്ക്കുന്നു..
എനിക്ക് ആകാംഷയായി അയാള്‍ എന്തിനാ വിശന്നിട്ടും കഴിക്കാതെ ആ കാശ് സൂക്ഷിച്ചു വയ്ക്കുന്നു.
അന്ന് ഞാന്‍ അയാളെ തന്നെ പിന്തുടര്‍ന്ന്.
വൈകുന്നേരം അയാള്‍ ആ ചെപ്പു തുറന്നു എണ്ണി അന്‍പതിന്റെ ഏറെ നോട്ടുകള്‍ അതിലുണ്ടായിരുന്നു.അയാള്‍ അത് എണ്ണി എടുത്തിട്ട് എങ്ങോട്ടോ നടന്നു.
ഞാന്‍ കൂടെ പോയി ഒരു ചെറിയ വീട്ടില്‍ പ്രവേശിച്ചു അവിടെ കിടക്കയില്‍ ഒരാള്‍ കിടപ്പുണ്ടായിരുന്നു.
"നിനക്ക് സുഖമാണോട എന്ന് ചോദിച്ചുകൊണ്ട് അയാള്‍ അങ്ങോട്ട്‌ കയറിച്ചെന്നു ആ കിടക്കയ്ക്ക് അരികില്‍ ഇരുന്നു.
ആ കൈകളില്‍ നോട്ടുകള്‍ വച്ച് കൊടുത്തു കുശാല അന്വഷണം നടത്തി ഇറങ്ങി പോരുമ്പോള്‍ അയാളുടെ മുഖം ഒരു മാലാഖയെ പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.....തന്റെ കൂട്ടുകാരനെ സഹായിക്കാനായി ഒരു നേരത്തെ വിശപ്പ്‌ സഹിച്ചു ആ കാശ് കൂട്ടിവച്ചു കൂട്ടുകാരന്റെ വിശപ്പുമാറ്റാനായി കൊണ്ട് കൊടുക്കുന്ന അയാളെ ഞാന്‍ അറിയാതെ കൈകൂപ്പി തൊഴുതു പോയി.
ഇനിയും കാഴ്ചകള്‍ ഏറെയുണ്ട് ഇന്ന് അല്പം വിശ്രമം ......

മിനി ചാക്കോ പുതുശ്ശേരി

Friday, July 6, 2012

***സ്പര്‍ശം***




ചലനമറ്റ കാലുകള്‍

മഴപെയ്തു തോര്‍ന്ന ഭൂമിയെ തൊട്ടപ്പോള്‍

ഓര്‍ത്തുപോയി മഴവെള്ളത്തില്‍

ഓടിച്ചാടി കളിച്ച കുട്ടികാലം

അനുസരണയില്ലാത്ത കുഞ്ഞിനെപോലെ

ഭൂമിതന്‍ മാറില്‍ ചവിട്ടിമെതിച്ചപ്പോള്‍

നൊന്തുവോ ഭൂമിമാതാവേ നിന്‍ ഹ്രദയം

ഇന്നെന്‍ പാദങ്ങള്‍ വിറചിടുന്നു

എന്‍ പാദ സ്പര്‍ശനമേറ്റ് വീണ്ടും

നോവുമോ നിന്‍ ഹ്രദയം

മരവിച്ച പാദത്തിന്‍ നനുത്ത സ്പര്‍ശനം

ഭൂമിദേവി ഒരു ചുംബനംപോലെ ഏറ്റുവാങ്ങി

എത്രയോ നാളായ് ഞാന്‍ കൊതിച്ചിടുന്നു

പുതുമണ്ണിന്‍ സുഗന്ധവും തലോടലും

പിരിയാത്ത സ്നേഹത്തിന്‍ അടയാളമായി

കാലടി നിറയെ സുന്ദരി മണല്‍തരികള്‍

കണ്ണാടി തുള്ളികളായ് തിളങ്ങി

വിറയാര്‍ന്ന കൈകളാല്‍ ഒരു പിടി മണ്ണ്

എന്റെ നെഞ്ചോടു ചേര്‍ത്ത് ഞാന്‍

മിഴിനിറഞ്ഞു സ്വരമിടറി മൊഴിഞ്ഞു

ഒരിക്കല്‍ ഞാന്‍ വരും നിന്‍ മാറില്‍ ചേര്‍ന്ന്

നിന്നിലലിയാനായ്

ആറടി മണ്ണിന്റെ അവകാശിയായ്